രാഹുൽ ഗാന്ധിയുടെ ഇന്ത്യ ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചു. സെപ്റ്റംബർ 30-ന് ചാമരാജനഗറിലെ ഗുണ്ട്ലുപേട്ട് പട്ടണത്തിൽ കൊറോണ സമയത്ത് ഓക്സിജന്റെ അഭാവം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ രാഹുൽ കണ്ടു. ഇതിനിടയിൽ 7 വയസ്സുകാരിയുടെ സംസാരമാണ്
എല്ലാവരെയും വികാരഭരിതരാക്കിയത് .
ഈ പെൺകുട്ടിയുടെ അച്ഛൻ കൊറോണ ബാധിച്ച് മരിക്കുകയായിരുന്നു
പ്രതീക്ഷ പറഞ്ഞു-
‘അച്ഛൻ കൊറോണ ബാധിച്ച് മരിച്ചു, ആ സമയത്ത് ഓക്സിജൻ കുറവായിരുന്നു. അച്ഛൻ ഉള്ളപ്പോൾ പഠനത്തിനാവശ്യമായ എല്ലാ സാധനങ്ങളും അദ്ദേഹം എത്തിച്ചു കൊടുക്കുമായിരുന്നു. കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാത്തതിനാൽ പാപ്പക്ക് കൊറോണയെ അതിജീവിക്കാനായില്ല
അന്ന് ഓക്സിജൻ കുറവായിരുന്നുവെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. എനിക്കായി ഒന്നും വാങ്ങാൻ ഇപ്പോൾ അമ്മയുടെ കയ്യിൽ പണമില്ല. അമ്മയ്ക്ക് സർക്കാർ ജോലി കിട്ടിയാൽ എനിക്ക് നന്നായി പഠിക്കാനാകും. എനിക്ക് ഡോക്ടറാകാനും ജീവൻ രക്ഷിക്കാനും ആഗ്രഹമുണ്ട്’ പ്രതീക്ഷ പറഞ്ഞു
ഇതിനിടയിൽ കൂടുതൽ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരും സഹോദരന്മാരും ബന്ധുക്കളും ഓക്സിജൻ കിട്ടാതെ മരിച്ചതെങ്ങനെയെന്ന് പറഞ്ഞു. ഭർത്താവിന്റെ മരണം കുട്ടികളുടെ പഠനത്തെ ബാധിച്ചതായി ഒരു സ്ത്രീ പറഞ്ഞു. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ഭാവി എന്താകും.
Prime Minister, do listen to Pratiksha, who lost her father due to BJP govt’s COVID mismanagement.
She pleads for govt support to pursue her education and meet her family’s needs.
Don’t families of COVID victims deserve fair compensation? Why are you denying them their right? pic.twitter.com/i4J2j3U3iR
— Rahul Gandhi (@RahulGandhi) October 1, 2022
കൊറോണ ബാധിത കുടുംബങ്ങളെ കണ്ടതിന് പിന്നാലെ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സർക്കാരിന്റെ കൊവിഡ് കെടുകാര്യസ്ഥത മൂലം പിതാവിനെ നഷ്ടപ്പെട്ട പ്രതീക്ഷ പറയുന്നത് പ്രധാനമന്ത്രി കേൾക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പഠനം തുടരാൻ സഹായം തേടുകയാണ്. കോവിഡ് ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരത്തിന് അർഹതയില്ലേ? എന്തുകൊണ്ടാണ് നിങ്ങൾ ഇരകൾക്ക് അവരുടെ അവകാശങ്ങൾ നൽകാത്തതെന്നും രാഹുൽ ചോദിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക