ന്യൂഡൽഹി: 2022ലെ ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയെ ടീമിന് നഷ്ടമാകുമെന്നും എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ഇത് മറ്റൊരു വലിയ അവസരമാണെന്നും ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു.
ജസ്പ്രീത് ബുംറയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് രാഹുൽ ദ്രാവിഡിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഇതിനോടു തുറന്ന് പ്രതികരിച്ചില്ല. ഇതിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഹമ്മദ് ഷമിയെ കുറിച്ച് അദ്ദേഹം പറഞ്ഞു.
‘ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത നഷ്ടമാണ്. അദ്ദേഹമൊരു ഗംഭീര താരമാണ്, പക്ഷേ പരിക്ക് സംഭവിച്ചുപോയി. അവസരത്തിനൊത്ത് ഉയരാന്‍ മറ്റൊരു താരത്തിന് ഇത് സുവര്‍ണാവസരമാണ്.
ലോകകപ്പില്‍ ബുമ്രയെ മിസ് ചെയ്യും. ബുമ്രയ്ക്ക് പകരമാര് വരണം എന്നതിനെ പറ്റി ചിന്തിക്കും. താരത്തെ പ്രഖ്യാപിക്കാന്‍ ഒക്ടോബര്‍ 15 വരെ അവസരമുണ്ട്. തീര്‍ച്ചയായും സ്റ്റാന്‍ഡ് ബൈ താരമായി ഷമി സ്ക്വാഡിലുണ്ട്.
എന്നാല്‍ കൊവിഡ് പിടിപെട്ടതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിര്‍ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് കളിക്കാനായില്ല.
ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചെങ്കിലും പകരക്കാരനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മുഹമ്മദ് സിറാജാണ് പകരക്കാരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക