കോഴിക്കോട് വിമാനത്താവളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയയുടെ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബിൽഡിങ്ങിലാണ് 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ ആരംഭിച്ചിരിക്കുന്നത്.
മലബന്ധം, വായു പ്രശ്നം എന്നിവയ്ക്ക് ഇനി ഇഞ്ചി ലേഹ്യം മാത്രം മതി; വീട്ടിൽ തന്നെ തയ്യറാക്കാം; വായിക്കൂ
കോവിഡിന് മുമ്പുള്ള രീതിയിലേക്ക് യാത്രക്കാരുടെ തിരക്ക് എത്തിയ സാഹചര്യത്തിൽ തന്നെ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കുവാൻ സഹായകമാകും. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്.
ഈ ഇല പറമ്പിൽ നിൽക്കുന്നുണ്ടോ? പി സി ഓ ഡിയ്ക്ക് ഇതിനേക്കാൾ നല്ല നാട്ടുമരുന്ന് വേറെ ഇല്ല; വായിക്കൂ
ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളുവാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാര്‍ക്ക് പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഒരു ഇ-ഗേറ്റ് ഘടിപ്പിച്ചിരിക്കും. പുതിയ ബ്ലോക്കുകളുടെ തുടക്കം മുതല്‍ ഈ സൗകര്യങ്ങള്‍ അന്താരാഷ്ട്ര ആഗമന ടെര്‍മിനലില്‍ ഉണ്ടായിരുന്നെങ്കിലും ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ എമിഗ്രേഷന്‍ ഫിസിക്കല്‍ കൗണ്ടറുകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക