ന്യൂഡൽഹി: ഡൽഹിയിലെ അവസാനത്തെ 3 കോവിഡ് കെയർ സെന്ററുകൾ പൊളിച്ചുമാറ്റും.
നഗരത്തിൽ അവശേഷിക്കുന്ന മൂന്ന് കോവിഡ് കെയർ സെന്ററുകൾ പൊളിച്ച് സ്ഥലം ഒഴിയാൻ അനുമതി നൽകിയെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് കൊവിഡ്-19 നെതിരെ തുടർച്ചയായ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധികൃതർ ഊന്നിപ്പറഞ്ഞു.
ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി സെപ്തംബർ 22 ന് ചേർന്ന യോഗത്തിൽ ദേശീയ തലസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ ചർച്ച ചെയ്തു. വാക്സിനേഷൻ രംഗത്ത് ഡൽഹിക്ക് കുറച്ചുകൂടി മെച്ചപ്പെടാൻ കഴിയുമെന്ന് ഡിഡിഎംഎ ചെയർമാനായ വി കെ സക്സേന പറഞ്ഞു.
മുൻകരുതൽ ഡോസിന് അർഹരായ 1.33 കോടി ഗുണഭോക്താക്കളിൽ 31.49 ലക്ഷം (24 ശതമാനം) പേർ മാത്രമാണ് സെപ്തംബർ 20 വരെ മുൻകരുതൽ ഡോസുകൾ എടുത്തിട്ടുള്ളതെന്ന് കണ്ടെത്തി. വരാനിരിക്കുന്ന ഉത്സവങ്ങൾ കണക്കിലെടുത്ത് തുടർച്ചയായതും കർശനവുമായ ജാഗ്രത ആവശ്യമാണെന്ന് സക്സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക