ന്യൂഡൽഹി: ലഖ്നൗവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ കണങ്കാൽ ഉളുക്കിയതിനെ തുടർന്ന് സീനിയർ പേസർ ദീപക് ചാഹർ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല.
ഇത് ഇന്ത്യൻ ഏകദിന ടീമിന് തിരിച്ചടിയായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒമ്പത് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ ദീപക് ചാഹർ ഉണ്ടായിരുന്നില്ല.
ദീപക്കിന്റെ കണങ്കാൽ ഉളുക്കിട്ടുണ്ടെങ്കിലും അത് അത്ര ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും കുറച്ച് ദിവസത്തെ വിശ്രമം നിർദ്ദേശിക്കപ്പെട്ടേക്കാം. അതിനാൽ ടി20 ലോകകപ്പിനുള്ള സ്റ്റാൻഡ്ബൈ ലിസ്റ്റിൽ ഉള്ളതിനാൽ ദീപക്കിനെ കളിക്കാനുള്ള റിസ്ക് എടുക്കണോ എന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനമായിരിക്കും.
ടി20 ലോകകപ്പ് ടീമിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി എത്തും. സാവധാനം മാച്ച് ഫിറ്റ്നസ് നേടുകയും അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
മൊഹമ്മദ് ഷമി ഫിറ്റാണെങ്കിൽ അവനായിരിക്കും പ്രഥമ പരിഗണനയെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്തയാഴ്ച ടീമിനൊപ്പം ചേരും. മുകേഷ് ചൗധരിയും ചേതൻ സക്കറിയയും നെറ്റ് ബൗളർമാരായി ടി20 ടീമിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക