പെരിന്തൽമണ്ണയ്ക്കടുത്ത് എടത്തനാട്ടുകരയിലാണ് വീടിന് മുകളിലേയ്ക്ക് തെങ്ങ് വീണത്. എടത്തനാട്ടുകര ചിരട്ടകുളം ആലടിപ്പുറം പുത്തംക്കോട് പട്ടിക ജാതി കോളനിയിൽ താമസിക്കുന്ന പുത്തൻക്കോട്ട് ചെരിയക്കന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം.
മധു വധക്കേസ്; മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ
ശക്തമായ കാറ്റിലും മഴയിലുംപെട്ട് തെങ്ങിന്റെ അടിഭാഗം പൊട്ടി മുറിഞ്ഞ് വീടിന്റെ മുകളിലേക്ക് വിഴുകയായിരുന്നു. ആ സമയം വീട്ടിൽ ചെരിക്കെന്റെ ഭാര്യ സരസ്വതിയും, മകൾ സജിദയും, പിതൃസഹോദരി മകൻ സുരേഷുമുണ്ടായിരുന്നു. ഭയാനക ശബ്ദം കേട്ട ഉടനെ വീടിന്റെ അകത്ത് നിന്ന് പുറത്തേക്ക് മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിക്കണം ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും പുഴമീൻ.. എന്തിനെന്നോ!
വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട രേഖകളും, പുസ്തകങ്ങളും ലാപ്ടോപ്പ് തുടങ്ങിയവ മഴവെള്ളത്തിൽ നശിച്ചതായി ചെരിയക്കൻ പറഞ്ഞു. സംഭവ സ്ഥലം ഗ്രാമ പഞ്ചായത്തംഗം സമീർ ബാബു പുത്തംക്കോട്ട്, വില്ലേജ് ഓഫീസർ എന്നിവർ സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക