ആലുവ ദേശത്തെ ഗോപാലകൃഷ്ണൻ എന്ന ഒരു നാട്ടിൻ പുറത്തുകാരൻ സിനിമയിലെത്തി , ആദ്യം ദിലീപ് ആയതും പിന്നീട് ജനപ്രിയ നായകൻ ദിലീപ് ആയതും സംഭവ ബഹുലമായിരുന്നു.
ഒരു സാധാരണക്കാരൻ പയ്യൻ ആദ്യം മിമിക്രിയിലൂടെയും പിന്നീട് സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറുകയും ആ വിശ്വാസം വളർന്നു മലയാള സിനിമയിൽ അഞ്ചു നെടും തൂണുകളിൽ ഒന്നായതും ജനപ്രിയനായകൻ എന്ന ടൈറ്റിൽ കാർഡ് നേടി എടുത്തതും തന്റെ വര്ഷങ്ങളുടെ പ്രയത്നത്തിന്റെയും കഴിവിന്റെയും ഫലമായിട്ടാണെന്ന് ദിലീപിന്റെ ആരാധകർ പറയുന്നു.
മിമിക്രിയിൽ നിന്ന് വളർന്നു വരുന്ന ഓരോ കലാകാരനും തനിക്കും ഒരുനാൾ സിനിമയിൽ എത്താം. അതിനു പാരമ്പര്യം ആവശ്യമേ ഇല്ല എന്ന് അവർക്കുമുന്നേ തെളിയിച്ച നായകൻ. ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരാൾ മലയാള സിനിമയിൽ വന്ന് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ ഒരു നെടും തൂണായി ഇതിന്റെ ഒക്കെ തലപ്പത്ത് ഇരിക്കുകയാണ് .
ഒന്നുമില്ലായ്മയിൽ നിന്നും വന്ന് എല്ലാം ഉള്ളവനായി വളർന്നത് കൊണ്ട് തന്നെ ആണ് ദിലീപ് എന്ന വ്യക്തിക്ക് ഇത്രയധികം ശത്രുക്കൾ ഉണ്ടായതും, പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നതുമെന്നും ഫാൻസ് പറയുന്നു.
ബിബിൻ ജോർജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ-
“ഒരു മനുഷ്യൻ മിമിക്രി വേദികളിൽ നിന്ന് വന്ന് അസിസ്റ്റന്റ് ഡയറക്റ്റർ ആയി “ചമ്പക്കുളം തച്ചൻ’ എന്ന സിനിമയിൽ രംഭ എന്ന നടി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഓടിൻ പുറത്തിരുന്ന് ഓസ്സിൽ മഴ പെയ്യിച്ചിരുന്ന ആ മനുഷ്യൻ പിന്നീട് രംഭയുടെ നായകൻ ആയി എന്ന് പറയുന്നത് അത്ഭുതമാണ് .
പതിറ്റാണ്ടിന്റെ കഠിനധ്വാനത്തിന്റെ ഫലമാണ്. പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത വിശ്വാസമാണ്.. അത് അങ്ങനൊന്നും തകരുന്നതല്ല.
ആദ്യമായി ക്യാമറക്ക് മുമ്പിൽ വന്നിട്ട് ഇപ്പോൾ 30 വർഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് തികച്ച ജനപ്രിയനായകന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നും കുറിക്കുകയാണ് ആരാധക വൃന്ദം .
പ്രതികരിക്കാൻ ഇവിടെ എഴുതുക