ഏറ്റവുമധികം സഭാ സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് സംസ്ഥാനത്തേതെന്നും ആരോഗ്യകരമായ സംവാദങ്ങളാണ് പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ നടത്തുന്നതെന്നും സ്പീക്കർ എ എൻ ഷംസീർ.
നിയമസഭയുടെ ലൈബ്രറിയും പുസ്തകങ്ങളും ഉള്‍പ്പെടെ പൊതുസമൂഹത്തിന് ലഭ്യമാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.
വിപുലമായ രീതിയിലുള്ള പുസ്തക പ്രദര്‍ശനത്തെ കുറിച്ചും ആലോചിക്കുന്നുണ്ട്, നിയമസഭയെ സംബന്ധിച്ചും അസംബ്ലി പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ അറിയുക എന്നതും കാലത്തിന്റെ ആവശ്യമാണ്.
സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഉള്ളടക്കം സംരക്ഷിക്കാന്‍ കഴിയണം. ഇന്ത്യന്‍ ഭരണഘടന മതേതരവും ജനാധിപത്യപരവുമാണ്.
മതത്തിന്റെ പേരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നു.
ഭരണഘടന മാറ്റി എഴുതാന്‍ ശ്രമിക്കുന്നു. അത്തരം
സാഹചര്യങ്ങള്‍ ഇല്ലാതാവണം, ഇതിനെതിരെ ചെറുത്ത് നില്‍പ്പ് വേണം.
ലഹരിക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ചെറുത്ത് നില്‍പ്പ് ഉണ്ടാവണം. പുരോഗമനപരമായി യുവതലമുറ സംഘടിക്കേണ്ടതുണ്ട്. കേരളത്തിലെ പുരോഗമന പക്ഷം ശക്തമാകണമെന്നും സ്പീക്കർ നെന്മാറയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക