ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 3,071 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നുവരെയുള്ള കാലയളവിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 2,823 കേസുകൾ രജിസ്റ്റർ ചെയ്തു.
158.46 കിലോ ഗ്രാം കഞ്ചാവ് വിവിധയിടങ്ങളിൽനിന്നായി ഈ കാലയളവിൽ പിടികൂടിയതായും പോലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. 437 പേരാണ് എറണാകുളത്ത് മാത്രം അറസ്റ്റിലായത്. കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും ഇക്കാലയളവില്‍ അറസ്റ്റിലായി.
ഏറ്റവും കുറവ് പേര് പിടിയിലായത് പത്തനംതിട്ടയിലാണ്. 15 പേരാണ് ഇവിടെ അറസ്റ്റിലായത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ (405) രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. കോട്ടയത്ത് 376 കേസുകളും ആലപ്പുഴയില്‍ 296 കേസുകളും കണ്ണൂരില്‍ 286 കേസുകളും ക്യാമ്പയിന് കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു.
മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ (45)
158.46 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്നും പിടിച്ചെടുത്തു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് (920.42 ഗ്രാം) പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്.
മലപ്പുറം ജില്ലയില്‍ 536.22 ഗ്രാമും കാസര്‍ഗോഡ് ജില്ലയില്‍ 80.11 ഗ്രാമും എം.ഡി.എം.എ പിടികൂടി. കൊല്ലം ജില്ലയില്‍ 69.52 ഗ്രാമും കോഴിക്കോട് ജില്ലയില്‍ 48.85 ഗ്രാമും എറണാകുളം ജില്ലയില്‍ 16.72 ഗ്രാമും എം.ഡി.എം.എ പിടികൂടി.
ഇതേകാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ 9.42 ഗ്രാമും തൃശൂര്‍ ജില്ലയില്‍ 6.71 ഗ്രാമും എം.ഡി.എം.എയാണ് പിടികൂടിയത്. ക്യാമ്പയിന് കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് (92.49 കിലോ) കോട്ടയം ജില്ലയില്‍ നിന്നാണ്. തൃശൂര്‍ ജില്ലയില്‍ 21.83 കിലോയും മലപ്പുറം ജില്ലയില്‍ 18.98 കിലോയും കഞ്ചാവ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക