തിരുവനന്തപുരം: ഷാരോൺ കൊലക്കേസിന്റെ അന്വേഷണത്തിൽ പാറശാല പൊലീസ് വീഴ്ച സംഭവിച്ചില്ലെന്ന് ന്യായീകരിക്കാൻ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റായി വ്യാഖ്യാനിച്ച് പാറശാല സിഐ ഹേമന്ത് കുമാർ മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചത് കേസിൽ തിരിച്ചടിയാകുമെന്ന് ക്രൈംബ്രാഞ്ച് സംഘം.
ഷാരോണിനു വിഷം നൽകി 7 ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞതെന്നും മെഡിക്കൽ കോളജ് അധികൃതരാണ് വിവരം അറിയിച്ചതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയോ ഷാരോൺ തന്റെ മൊഴിയിൽ ദുരൂഹത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് സിഐ വിശദീകരിക്കുന്നുണ്ട്.
കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്നും സിഐ വാദിക്കുന്നു. പ്രതിഭാഗത്തിന് അനുകൂലമായി നിൽക്കുന്ന ഈ വാദങ്ങൾ കോടതിയിൽ തിരിച്ചടിയാകുമെന്ന് അന്വഷണ സംഘം വിലയിരുത്തുന്നു.
പ്രതിഭാഗത്തിന് അനുകൂലമായ ഈ ശബ്ദ സന്ദേശം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യവും സംശയാസ്പദമാണെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
വിഷയത്തിൽ സിഐയ്ക്കെതിരെ പരാതി അറിയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക