കൊച്ചി: രാജ്ഭവനിലേക്കു നടത്തുന്ന മാർച്ച് താൻ സ്ഥലത്തുള്ള ദിവസം നോക്കി തീരുമാനിച്ചാൽ പൊതുസംവാദത്തിനു തയാറാണെന്നു ഗവർണർ .
കേരളത്തിൽ ഭരണഘടനാത്തകർച്ച സൃഷ്ടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയതായി ആരോപിച്ച അദ്ദേഹം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡിൽവച്ചു കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു.
ഭരണഘടനാത്തകർച്ചയെന്ന വാക്ക് ശ്രദ്ധാപൂർവം ആലോചിച്ചു പറയുന്നതാണെന്നു ഗവർണർ എടുത്തുപറഞ്ഞു.
അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എന്റെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു; മകളെ കൊലപ്പെടുത്തിയശേഷം സമൂഹമാധ്യമങ്ങളിൽ സെൽഫി പോസ്റ്റ് ചെയ്ത് പിതാവ്
താൻ ആരാണെന്നു ഗവർണർക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം പരാമർശിക്കവെ, മുഖ്യമന്ത്രിയെ പൂർണമായി അറിയില്ലെങ്കിലും ചിലതൊക്കെ അറിയാമെന്നു ഗവർണർ പറഞ്ഞു.
പണ്ടു നടന്നതെന്ന പേരിൽ ഒരു കഥ രണ്ടു തവണ ഗവർണർ പരാമർശിച്ചു. ‘പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ ചെന്ന പിണറായി ഒരു യുവ ഐപിഎസ് ഓഫിസർ തോക്കെടുത്തപ്പോൾ 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യമറിയാം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക