തിരുവനന്തപുരം; ‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത്’– തെളിവെടുപ്പിനിടയിൽ വെട്ടുകാട് പള്ളിയിലെത്തിച്ച ഗ്രീഷ്മയോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
പാറശാലയിൽ കഷായത്തിൽ വിഷം കലർത്തി ഷാരോൺ രാജ് എന്ന യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ലാഘവത്തോടെയുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക