നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മലയാളികൾ പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തെ വാനോളമുയർത്തുക തന്നെ ചെയ്യുമെന്ന് മന്ത്രി കെ രാജൻ.
മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായിമാറിയ ഈ മികച്ച ചരിത്രസിനിമ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ-
മലയാളത്തിന്റെ സ്വന്തം ചലച്ചിത്രകാരൻ ഏറെ പ്രിയങ്കരനായ വിനയേട്ടൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് തീയ്യറ്ററുകളിലെ വൻ വിജയത്തിനു ശേഷം ആമസോൺ പ്രൈമിലൂടെ OTT യിലും തരംഗമാവുകയാണ്.
ചരിത്രത്തിൽ വേണ്ടത്ര തെളിമയോടെ അവതരിപ്പിക്കപ്പെടാതെ പോയ കേരളത്തിന്റെ ആദ്യകാല നവോത്ഥാന പോരാട്ട നായകരായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും ചേർത്തല നങ്ങേലിയുടെയും ചരിത്രം ആവേശകരമായി അവതരിപ്പിച്ച സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്.
മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായിമാറിയ ഈ മികച്ച ചരിത്രസിനിമ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ചരിത്ര ഗ്രന്ധങ്ങളിൽ തമസ്കരിക്കപ്പെട്ടു പോയ ഈ സിനിമയിലെ നായകരായ ആറാട്ടുപുഴ വേലായുധപ്പണിക്കരെയും ചേർത്തല നങ്ങേലിയെയും പോലെ ഈ സിനിമയേയും തമസ്കരിക്കാനുള്ള ശ്രമങ്ങളുണ്ടായേക്കാം.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മലയാളികൾ ഈ ചിത്രത്തെ വാനോളമുയർത്തുക തന്നെ ചെയ്യും, തീർച്ച..
പ്രിയപ്പെട്ട വിനയേട്ടനും അണിയറ പ്രവർത്തകർക്കും അഭിവാദനങ്ങൾ…
പ്രതികരിക്കാൻ ഇവിടെ എഴുതുക