ഭോപാൽ: ജബൽപുരിൽ 22കാരിയായ കാമുകിയുടെ കഴുത്തറുത്ത് അന്ത്യനിമിഷങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. അഭിജിത്ത് പാട്ടിദാർ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശിൽപ ജരിയയെ കൊലപ്പെടുത്തിയത്.
നവംബർ എട്ടിന് ജബൽപുരിലെ റിസോർട്ടിലാണ് കൊലപാതകം നടന്നത്. ‘ആരെയും ഇനി ചതിക്കരുത്’ എന്ന ശീർഷകത്തിൽ ശിൽപ ജരിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ അഭിജിത്ത് പാട്ടിദാർ യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
ശിൽപ ജരിയയുടെ കഴുത്തറുത്തതിനു ശേഷമുള്ള വിഡിയോയാണ് പ്രചരിപ്പിച്ചത്.
യുവതി ഞെരുങ്ങുന്നതും അവസാന ശ്വാസം എടുക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. കൊലപാതകത്തിനു പിന്നാലെ റിസോർട്ടിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക