കൊല്ലം: ജില്ലയിലെ 10 സബ് റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്. ഇരവിപുരം, കണ്ണനല്ലൂർ, കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ, അഞ്ചൽ, പുനലൂർ, കൊട്ടാരക്കര, ചാത്തന്നൂർ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വൈകിട്ട് 5 മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടർന്നു. ഇടപാടുകാരിൽ നിന്ന് ആധാരം എഴുത്തുകാർ ഉദ്യോഗസ്ഥർക്കായി പണം കൈപ്പറ്റിയ ശേഷം ഓഫിസ് സമയം കഴിയുമ്പോൾ ഉദ്യോഗസ്ഥർക്കു നൽകുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധനയെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സബ് റജിസ്ട്രാർ ഓഫിസുകളിലെ രേഖകൾ ഒത്തു നോക്കുന്ന ജോലി രാത്രി വൈകിയും തുടർന്നു. കൊല്ലം വിജിലൻസ് യൂണിറ്റിനു പുറമേ തിരുവനന്തപുരത്തെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക