ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പൊലീസിനു മുന്നിൽ വെല്ലുവിളികളേറെ. പ്രതി അഫ്താബുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് വലിച്ചെറിഞ്ഞു എന്നു പറയുന്ന കാട്ടിൽനിന്ന് 13 എല്ലുകളാണ് പൊലീസ് കണ്ടെടുത്തത്. ശ്രദ്ധയുടെ തലയോട്ടി ഇനിയും ലഭിച്ചിട്ടില്ല.
കണ്ടെടുത്ത എല്ലുകൾ ശ്രദ്ധയുടേതു തന്നെയാണോ എന്ന് അറിയാൻ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയും പരിശോധനയ്ക്കായി അയച്ചു.
അഫ്താബ് കുറ്റസമ്മതം നടത്തി, അതു കേൾക്കാൻ ത്രാണിയില്ലായിരുന്നുവെന്ന് ശ്രദ്ധയുടെ പിതാവ്
രക്തക്കറയും ശരീരഭാഗങ്ങളും ശ്രദ്ധയുടേതു തന്നെയാണോ എന്നറിയാൻ ശ്രദ്ധയുടെ പിതാവിന്റെ ഡിഎൻഎ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതൽ ശരീര ഭാഗങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
കൊലപാതകം നടന്ന് ആറു മാസത്തിലേറെയാതിനാൽ കേസിലെ വിവിധ കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ പൊലീസിന് നന്നായി വിയർപ്പൊഴുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക