തിരുവനന്തപുരം: നഗരത്തിൽ മ്യൂസിയം പരിസരത്തു പ്രഭാത സവാരിക്കിടെ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടതിനു സമാനമായി വഞ്ചിയൂർ കോടതിക്കു സമീപവും ലൈംഗികാതിക്രമം.
കേന്ദ്ര സർക്കാർ ജീവനക്കാരിയെ സ്കൂട്ടറിൽ വന്ന യുവാവാണു കടന്നുപിടിച്ചത്. പരാതിക്കു പിന്നാലെ മണിക്കൂറുകൾക്കകം കരുമം ഇടഗ്രാമം പണയിൽ ശ്രീജിത്തി (22)നെ വീട്ടിൽ നിന്നു വഞ്ചിയൂർ പൊലീസ് പിടികൂടി.
ഇന്നലെ രാവിലെ ആറരയ്ക്ക് വഞ്ചിയൂർ പഴയ കലക്ടറേറ്റ് റോഡിലായിരുന്നു സംഭവം. ആക്രമണം നേരിട്ട യുവതി റോഡിൽ വീണു. നിലവിളി കേട്ടു സമീപത്തെ കച്ചവടക്കാർ ഓടി എത്തുന്നതിനിടെ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു.
സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു സഹായകരമായത്. വാഹനത്തിന്റെ നമ്പറും ലഭിച്ചു. ഇതു കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ശ്രീജിത്ത് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക