പാമ്പാടി: ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ.
വെള്ളൂർ പൊന്നപ്പൻ സിറ്റി വട്ടക്കണ്ടത്തിൽ അനൂപ് വി.കരുണാകരൻ (31), കാട്ടാംകുന്ന് അരോളിക്കൽ അജിത്ത് ഷാജി (20),വെള്ളൂർ കണ്ണംകുളം ആരോമൽ മധു (20), വെള്ളൂർ കൈതത്തറ റിറ്റൊമോൻ റോയ് (21) എന്നിവരാണ് അറസ്റ്റിലായത്.
അനൂപും സുഹൃത്തുക്കളും ചേർന്ന് ടിപ്പർ ലോറി ഡ്രൈവർ സുനിലിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഗുണ്ടാപ്പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തി. സംഭവത്തിനു തലേദിവസവും, സുനിൽ ടിപ്പറുമായി വരുമ്പോൾ പ്രതികൾ കാട്ടാംകുന്ന് ഭാഗത്ത് തടഞ്ഞു.
എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കൈമാറുന്ന മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ സ്വദേശിയെയും കൂട്ടാളികളായ 2 തമിഴ്നാട് സ്വദേശികളെയും ഹരിപ്പാട് പൊലീസ് പിടികൂടി
ടിപ്പർ ലോറി ഓടിക്കണമെങ്കിൽ 5,000 രൂപ തരണമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നാണ് ഇവർ ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ട് കമ്പിവടി കാണിച്ച് ഭീഷണിപ്പെടുത്തിയത്.
വഴങ്ങാതിരുന്ന സുനിലിനെ ആക്രമിക്കാൻ ശ്രമിച്ചു. അയൽക്കാർ ഓടിക്കൂടിയപ്പോൾ ഇവർ കടന്നു. ആരോമൽ മധു, റിറ്റൊ മോൻ എന്നിവരെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക