ഋഷഭ് പന്ത് തന്റെ ഫോമിനെക്കുറിച്ച് കുറച്ച് നാളുകളായി വിമർശനത്തിന് വിധേയനാകുകയാണ്. ഈ വർഷം കളിച്ച മിക്ക പരമ്പരകളിലും ഋഷഭ് പന്തിന് മറ്റ് താരങ്ങളെക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഈ വർഷം നടന്ന ടി20 ലോകകപ്പിലും താരത്തിന് അവസരം ലഭിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകളിലും ഋഷഭ് പന്ത് പരാജയപ്പെട്ടിരുന്നു. സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ കൃഷ്ണമാചാരി ശ്രീകാന്ത് പന്തിന്റെ ഫോമിനെ കുറിച്ച് പറഞ്ഞു.
ഋഷഭ് പന്ത് അവസരങ്ങൾ പാഴാക്കുകയാണെന്നും തന്റെ കളി പുനരുജ്ജീവിപ്പിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള ആവശ്യമാണെന്നും കൃഷ്ണമാചാരി ശ്രീകാന്ത് വിശ്വസിക്കുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ പന്ത് തുടർച്ചയായി പരാജയപ്പെടുകയാണ്.
ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 അന്താരാഷ്ട്ര മത്സരത്തിലാണ് അദ്ദേഹം തന്റെ അവസാന അർദ്ധ സെഞ്ച്വറി നേടിയത്. 2022ൽ അന്താരാഷ്ട്ര ടി20യിൽ കളിച്ച 21 ഇന്നിങ്സുകളിൽ രണ്ടുതവണ മാത്രമാണ് താരത്തിന് 30 റൺസ് മറികടക്കാനായത്.
ഫിഫ ലോകകപ്പിലും സഞ്ജുവിന്റെയും ധോണിയുടെയും ചാരുത ! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഏകദിനത്തിൽ 25 കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഈ വർഷം ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്.
“നിങ്ങൾക്ക് പന്തിന് വിശ്രമം നൽകാം, അൽപ്പം കാത്തിരിക്കാനും തിരികെ വന്ന് ഇന്ത്യയ്ക്കായി കളിക്കാനും അവനോട് പറയുക,” ശ്രീകാന്ത് പറഞ്ഞു.
ആദ്യ ഏകദിനത്തിൽ 15 റൺസിന് പുറത്തായപ്പോൾ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പന്ത് 17 റൺസ് മാത്രമാണ് നേടിയത്. അവസരങ്ങൾ പാഴാക്കുകയാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ ശ്രീകാന്ത് പറഞ്ഞു. ഇത്തരം മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അത് നന്നായിരിക്കും. പന്തിന് റൺ നേടാനാകാത്തത് എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നാണ് പലരും പറയുന്നത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച നടക്കും. ഋഷഭ് പന്ത് ഉടൻ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഇന്ത്യയ്ക്കായി റൺസ് നേടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക