ട്രെയിൻ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ് ഹനാൻ. യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഹനാൻ പറയുന്നു. പഞ്ചാബിലെ ജലന്ധറിൽ പരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് ദുരനുഭവം.
യാത്രക്കിടെ ഒരാൾ ദേഹത്ത് കയറിപ്പിടിച്ചെന്നും ഒച്ചവെച്ചപ്പോൾ മാറി ഇരുന്നെന്നും ഹനാൻ ഫേസ്ബുക്ക് വിഡിയോയിൽ ആരോപിച്ചു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി. പലതവണ മുന്നറിയിപ്പ് നൽകി. സുരക്ഷക്ക് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് വിഡിയോ എടുത്തത്. സംഭവമറിഞ്ഞെത്തിയ റെയിൽവേ പൊലീസ് മോശമായി പെരുമാറിയെന്നും ഹനാൻ ആരോപിച്ചു.
അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനിൽനിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഹനാൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക