സംസ്ഥാനത്ത് റേഷൻ കടയിൽ വിതരണം ചെയ്യുന്നതിൽ ഭൂരിഭാഗവും പച്ചരിയായതോടെ കാർഡ് ഉടമകൾക്ക് കിട്ടിയത് എട്ടിന്റെ പണി. പിഎംജികെവൈ (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) പ്രകാരം വിതരണം ചെയ്യാൻ എഫ്സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ ആകട്ടെ പച്ചരിയും. ഇന്നും നാളെയുമല്ല, ഈ മാസം മുഴുവനും ഇതേ നില തന്നെയാണ് തുടരുക.
അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജും; ബഡേ മിയാന്‍ ചോട്ടേ മിയാന്‍ വിസ്മയിപ്പിക്കും
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം പേരാണ് മഞ്ഞക്കാർഡ് ഉടമകൾ (എഎവൈ– അന്ത്യോദയ അന്ന യോജന) മാത്രം. ചുവപ്പു കാർഡുകാർ (പിഎച്ച്എച്ച് – പ്രയോറിറ്റി ഹൗസ് ഹോൾഡ്) 23 ലക്ഷത്തോളം പേരുണ്ട്. പച്ചരി മാത്രം കിട്ടാൻ തുടങ്ങിയതോടെ ഇവരെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
മാത്രമല്ല, പൊതുവിപണിയിൽ അരിവില കൂടി നിൽക്കുന്ന സമയം കൂടിയാണെന്നതാണ് പ്രധാനം. എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക