തൃശൂർ: കാർ തടഞ്ഞുനിർത്തി യാത്രക്കാരന്റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തി. സംഭവത്തിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ. നഗരത്തിന് സമീപം സംസ്ഥാനപാതയിലാണ് സംഭവം. വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് ആണ് പോലീസിന്റെ പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവിൽ നിന്നാണ് പണവും ആഭരണവും മൊബൈൽ ഫോണും കവർന്നത്.
ദീപികയും ഷാരൂഖും ഒന്നിച്ച ‘ബേഷറാം രംഗ്’; പത്താനിലെ ഗാനം പുറത്ത്
എറണാകുളത്തേക്ക് പോകുകയായിരുന്നു പ്രണവ്. റെയില്‍വേ മേല്‍പാലത്തിനടുത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേർ കാര്‍ തടഞ്ഞുനിര്‍ത്തി. കാറില്‍ കയറി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും പഴ്സും മൊബൈൽ ഫോണും വാച്ചും പിടിച്ചുവാങ്ങി.
നിരാലംബരായ വിദ്യാർത്ഥിനികൾക്ക് വീട് വെച്ച് നൽകി അധ്യാപക സംഘടന
പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പ്രണവ് ഉടൻ തന്നെ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പ്രണവുമായി പൊലീസ് സംഭവസ്ഥലത്ത് എത്തിയതോടെ അവിടെ തന്നെയുണ്ടായിരുന്ന അനുരാജ് ബൈക്കില്‍ രക്ഷപ്പെട്ടു. ഏറെ ദൂരം പിന്തുടര്ന്നാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക