ഡോക്ടർമാരുടെ അശ്രദ്ധമായ പ്രവൃത്തികൾ കൊണ്ടു ജീവിതം നഷ്ടമായവരും നിരവധിയാണ്. അത്തരമൊരു അശ്രദ്ധാപരമായ പ്രവൃത്തിയുടെ ഫലമായി മുപ്പതുകാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഫ്രാൻസിലാണ് സംഭവം. ഇയാളുടെ ചികിത്സയിൽ ഡോക്ടർമാർക്ക് സംഭവിച്ച പിഴവാണ് ഇത്തരമൊരു വലിയ വിപത്തിന് കാരണമായത്.
യുവാവ് ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി. തുടർന്ന് യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിരിക്കുകയാണ് കോടതി. ചികിത്സയിലുണ്ടായ പിഴവിനെ തുടർന്ന് ജനനേന്ദ്രിയത്തിലേക്ക് ക്യാൻസർ പടർന്നു പിടിച്ചതിനെ തുടർന്നാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്.
2014-ൽ ആണ് 30 -കാരന് കാർസിനോമ എന്ന ക്യാൻസറാണെന്ന് കണ്ടെത്തിയത്. രോഗനിർണയം നടത്തിയ ശേഷം, നാന്റസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
എന്നാൽ ഡോക്ടർമാരുടെ അനാസ്ഥ മൂലം അദ്ദേഹത്തിൻറെ സ്വകാര്യ ഭാഗത്തേക്ക് കാൻസർ വ്യാപിക്കുകയായിരുന്നു. ഒടുവിൽ ജനനേന്ദ്രിയം മുറിച്ചു മാറ്റിയില്ലെങ്കിൽ ഇയാളുടെ ജീവൻ നഷ്ടപ്പെടും എന്ന് പറഞ്ഞ് ഡോക്ടർമാർ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക