കൊച്ചി: യൂട്യൂബിൽ സിനിമാ നിരൂപണം നടത്തുന്ന അശ്വന്ത് കോക്കിനെതിരെ ഫെഫ്ക യൂണിയൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിക്ക് പരാതി നൽകിയെന്ന വാർത്ത മലയാള സിനിമാ ലോകത്തെ ഇളക്കി മറിക്കുകയാണ്.
മന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ പുതിയ സിനിമകളുടെ റിവ്യു ഇടുന്നത് അശ്വന്ത് കോക്ക് നിർത്തിയിരുന്നു.
സംഭവത്തില്‍ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് എതിരെ ഗുരുതര ആരോപണവുമായി യൂട്യൂബർ അശ്വന്ത് കോക്ക് രംഗത്തെത്തി. തനിക്കെതിരായി പരാതിക്ക് പിന്നിൽ ബി.ഉണ്ണികൃഷ്ണനാണെന്നും മോൺസ്റ്റർ സിനിമയുടെ റിവ്യു വന്നശേഷം നാട്ടിലെ ഡി.വൈ.എഫ്.ഐക്കാരെ ബന്ധപ്പെട്ട് തന്നെ വിരട്ടാൻ ശ്രമിച്ചിരുന്നുവെന്നുമാണ് കോക്കിൻെറ ആരോപണം.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
മറ്റ് പലവഴിക്കും തനിക്ക് മേൽ നിരന്തര സമ്മർദ്ദം ചെലുത്താൻ ബി.ഉണ്ണികൃഷ്ണൻ ശ്രമിക്കുന്നുണ്ട്. കടുത്ത മാനസിക പിരിമുറുക്കത്തിലൂടെയാണ് കടന്ന് പോകുന്നത്.
അസ്വഭാവികമായി തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് സ്വാഭാവികമല്ലെന്ന് അറിയിക്കുന്നുവെന്നും അശ്വന്ത് കോക്ക് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
അശ്വന്ത് കോക്കിൻെറ സിനിമാ നിരൂപണം പൂട്ടിക്കുന്നതിന് വേണ്ടിയാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഒപ്പിട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക