അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
തിരുവനന്തപുരത്ത് ദേശാഭിമാനി പുരസ്കാരം അടൂരിന് നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ. ആർ നാരായണന് ഇസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടൂരിനെതിരേ വിമർശനങ്ങള്‍ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
നിലവിലെ കലാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഒഴുക്കിനെതിരേ നീന്തി നവഭാവുകത്വം പണിതവരുടെ കൂട്ടത്തിലാണ് അടൂരിന്റെ സ്ഥാനം.
സിനിമ ദൃശ്യ ഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കലാരൂപമാണെന്ന ആശയം അരക്കിട്ടുറപ്പിക്കുന്നതില്‍ അടൂരിന്റെ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ് അടൂരിനുണ്ടായിരുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗം പോലും രാജിവെച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ അദ്ദേഹം തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക