ഓക്ലാന്‍ഡ്: ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ യുവതിയും മക്കളും മരിച്ചനിലയില്‍. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍ പാര്‍ക്കിലേക്ക് താമസം മാറിയ 35കാരിയായ മോണിക്ക കന്നാഡിയും മക്കളുമാണ് കൊടുംതണുപ്പില്‍ മരവിച്ച് മരിച്ചത്.
മരിക്കുന്നതിന് മുമ്പ് മോണിക്ക ആരോ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 15 ന് ഉച്ചകഴിഞ്ഞ് 3:10 ന് മിഷിഗണിലെ പോണ്ടിയാകിന് സമീപമുള്ള വയലിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഓക്ലാന്‍ഡ് കൗണ്ടി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മോണിക്ക കന്നാഡി (35), മക്കളായ മാലിക് മിൽട്ടൺ (3), കൈൽ മിൽട്ടൺ ജൂനിയർ (9) എന്നിവരാണ് മരിച്ചത്.
മൂന്ന് പേരുടെയും മരണത്തിന് കാരണം ഹൈപ്പോതെർമിയയാണെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക