തിരുവനന്തപുരം: ആന്‍വി സൂപ്പര്‍ മാര്‍ക്കറ്റ്, ആന്‍വിഗോ ആപ്പ് എന്നിവയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 22 കോടിയുടെ വന്‍ തട്ടിപ്പാണ് നടന്നത്. ഇപ്പോള്‍ കമ്പനിയുടെ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തട്ടിപ്പിനിരയായ പാലോട് സ്വദേശി അഭിലാഷാണ് ഈ മാസം നാലിന് ആത്മഹത്യ ചെയ്തത്.
സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നം മുൻനിർത്തിയാണ് മൈക്രോ ഫിനാന്‍സ് രംഗത്തെ ജോലി ഉപേക്ഷിച്ച് അഭിലാഷ് ആന്വിഗോയില് 6 ലക്ഷം നിക്ഷേപിച്ചത്. ആന്‍വിഗോ ആപ്പിലൂടെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സര്‍വീസ് നേടാനാണ് ആറ് ലക്ഷം മുടക്കിയത്.
പലയിടത്തും നിന്നും കടം വാങ്ങിയ തുകയാണ് ആന്വിഗോയില് നിക്ഷേപിച്ചത്. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെ ഒരുമുഴം കയറില്‍ അഭിലാഷ് ജീവിതമവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക