കൊച്ചിയിലെ ലുലുമാൾ കാണാനായാണ് പാലക്കാട് നിന്ന് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) ട്രെയിൻ കയറിയത്. ഷൊർണൂർ എത്തിയപ്പോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞു നില്‍ക്കുന്നത് ഇരുവരും കണ്ടത്. കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് കുട്ടി മറുപടി നൽകി. പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു.
നിങ്ങൾക്ക് താടി വളരുന്നില്ലേ? ഈ കാര്യങ്ങൾ പരീക്ഷിക്കാം: എളുപ്പത്തിൽ താടി വളരും
പെൺകുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. പെൺകുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണം വാങ്ങി നൽകി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങി. കുട്ടിയുടെ ഫോൺ അപ്പോൾ ഫ്ലൈറ്റ് മോഡിലായിരുന്നു.
തണുപ്പ്കാലത്ത് ഇവ നിർബന്ധമായും കുടിക്കണം; ഗുണങ്ങളേറെയാണ്
യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു. യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു.
ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്
ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു. പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അജിത് കുട്ടപ്പന് ഹോട്ടല്‍ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക