ഹവായ്: 1991ല്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റം ചുമത്തി ഹവായിയില്‍ വര്‍ഷങ്ങളോളം ജയില്‍ വാസം അനുഭവിച്ചയാള്‍ക്ക് ഒടുവില്‍ മോചനം.
പ്രതി കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന പുതിയ തെളിവുകള്‍ അഭിഭാഷകര്‍ ഹാജരാക്കിയതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്.
തെളിവുകള്‍ സ്വീകരിച്ച കോടതി ഉടന്‍ തന്നെ ഇയാളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടു. 2000ല്‍ 130 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ആല്‍ബര്‍ട്ട് ഇയാന്‍ ഷ്വീറ്റ്സറെ ഉടന്‍ തന്നെ മോചിപ്പിക്കണം എന്ന് ജഡ്ജി പീറ്റര്‍ കുബോട്ട വിധിച്ചു.
അന്തിമ കോടതി വിധി എന്തായിരിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നവെന്ന് ഇയാള്‍ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെട്ട പലരില്‍ ഒരാളാണ് താനെന്നും നീതിന്യായ വ്യവസ്ഥിതി പിഴവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നീതി നല്കിയ ജഡ്ജിക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക