തിരുവനന്തപുരത്ത് വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലറെ പാർട്ടി സസ്പെൻഡ് ചെയ്തു.
സുജിൻ എന്ന കൗൺസിലറെ ആണ് സി.പി.എം. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിൽ വെച്ച് അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത് .
നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് ആരോപണം .
സുജിനും ഭാര്യ ഗീതുവിനുമെതിരെയിരുന്നു പരാതി. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി.
അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക