കേരളത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കുടുംബശ്രീ . സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്ക്കൂട്ടങ്ങങ്ങളിൽ നടന്ന സംഗമ പരിപാടികളിൽ 46 ലക്ഷം കുടുംബശ്രീ പ്രവർത്തകരാണ് ഒരേ സമയം പങ്കെടുത്തത്.
സ്ത്രീകൂട്ടായ്മയുടെ പുതിയ ചരിത്രമെഴുതിയ എല്ലാ കുടുംബശ്രീ പ്രവർത്തകരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു.
റിപ്പബ്ളിക് ദിനമായ ഇന്ന് രാവിലെ എട്ടു മണിക്ക് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ പതാക ഉയർന്നതോടെയാണ് ‘ചുവട്’ അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ക്ക് തുടക്കമായത്.
ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.
അയല്‍ക്കൂട്ടത്തിലെ വനിതകള്‍ക്കൊപ്പം കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്ജെന്‍ഡര്‍ അയല്ക്കൂട്ടാംഗങ്ങള് എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.
ഓൺലൈനിലൂടെ എല്ലാ കുടുംബശ്രീ പ്രവർത്തകരെയും അഭിസംബോധന ചെയ്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക