മുംബൈ: ഓഹരി വിപണി ഇന്ന് ദുർബലമായി. ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികളിൽ റിലയൻസ്, എച്ച്ഡിഎഫ്സി ട്വിൻസ്, ഐസിഐസിഐ ബാങ്ക് എന്നിവ ഉൾപ്പെടുന്നു. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞ് ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 59,543 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 50 130 പോയിന്റ് ഇടിഞ്ഞ് 17,800 ലെവലിന് താഴെയെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.9 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഇന്ന് വിപണിയിലെ വ്യക്തിഗത ഓഹരികളിൽ ടാറ്റ മോട്ടോഴ്സ് 7 ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്സ് 3,043 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി. തുടർച്ചയായ ഏഴ് പാദങ്ങളിലെ നഷ്ടത്തിന് ശേഷമാണ് കമ്പനിയുടെ നേട്ടം. വർദ്ധിച്ച വിതരണവും ചിപ്പ് വിതരണവും ഗുണം ചെയ്തു.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുള്ള വിവാദങ്ങൾക്കിടെ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ അഞ്ച് ശതമാനം ഇടിഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും കമ്പനി യുഎസ് കോടതികളിൽ രേഖകൾ ആവശ്യപ്പെടുമെന്നും പറഞ്ഞു. ഹിൻഡൻബർഗിനെതിരായ നിയമനടപടികൾ പരിശോധിച്ച് വരികയാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രസ്താവന. അദാനി പോർട്ട്സ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയുടെ ഓഹരികൾ 17 ശതമാനം ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക