കൊച്ചി: താന്‍ സെമിനാരിയില്‍ അച്ചനാകാന്‍ പോയിരുന്നെന്നും അവിടുത്തെ ചിട്ടകളോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തതിന് മതില് ചാടി മുങ്ങുകയായിരുന്നെന്നും അലന്‍സിയര്‍ . അന്നത്തെ കാലത്ത് ഏഴാം ക്ലാസ് കഴിഞ്ഞാല്‍ സെമിനാരിയില്‍ പോകാം. വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടില്ല.
അച്ചനും അമ്മയ്ക്കും താന്‍ പള്ളീലച്ചനാകുന്നതില് താല്പര്യമില്ലായിരുന്നു. അച്ഛന് സെമിനാരിയില്‍ പള്ളീല് അച്ചനാകാന്‍ പോയിട്ട് ളോഹ ഇടാറായ സമയത്ത് അമ്മയെ പ്രേമിച്ച് കല്യാണം കഴിച്ചതാണ്.
എന്റെ അമ്മൂമ്മ ഭയങ്കര ഭക്തയായിരുന്നു. ഞാന്‍ സെമിനാരിയില്‍ പോകണമെന്നും വീട്ടിലൊരു ഫാദര്‍ വേണമെന്നൊക്കെ അമ്മൂമ്മയ്ക്ക് ആഗ്രഹമായിരുന്നു. ജോണ്‍ പനക്കല്‍ അച്ചനെ കണ്ടിട്ടാണ് എനിക്കിങ്ങനെ ആഗ്രഹം വന്നത്.
ഒരു വര്‍ഷത്തോളം അവിടെ പോയി. അവിടെ എട്ടാം ക്ലാസില്‍ മുണ്ടുടുക്കണം. മുണ്ട് മടക്കി കുത്താനൊന്നും പാടില്ല. കൂടെ പഠിക്കുന്നവര്‍ ഉപദ്രവിക്കും. എന്നിട്ട് മാഷിന്റെ തല്ല് ഞാനായിരുന്നു വാങ്ങിയിരുന്നത്.
ഇംഗ്ലീഷില്‍ പ്രതിജ്ഞ ചൊല്ലണം. സ്പൂണും ഫോര്‍ക്കും കഴിച്ച് ഭക്ഷണം കഴിക്കണം. ഇതൊന്നും എനിക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതായിരുന്നു. അങ്ങനെയാണ് മതില് ചാടിയതെന്ന് ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ അലന്‍സിയര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക