മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത റഷ്യന്‍ ബഹിരാകാശ പേടകത്തിന് ക്യാബിന് മര്‍ദ്ദം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവം സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് അപകടമുണ്ടാക്കുന്നില്ലെന്ന് റഷ്യന്‍ ബഹിരാകാശ കോര്പ്പറേഷന് ശനിയാഴ്ച വ്യക്തമാക്കി.
മോസ്കോയ്ക്ക് സമീപമുള്ള റഷ്യന്‍ മിഷന് കണ്ട്രോള് സെന്ററിലെ എഞ്ചിനീയര്‍മാരാണ് പേടകത്തിലെ ഡിപ്രഷറൈസേഷന്‍ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് റോസ്കോസ്മോസ് പറഞ്ഞു. കൂടുതല്‍ മര്‍ദ്ദം നഷ്ടപ്പെടാതിരിക്കാന്‍ പേടകത്തിനും സ്റ്റേഷനും ഇടയിലുള്ള ഹാച്ചുകള് താല്‍ക്കാലികമായി അടച്ചു.
ശനിയാഴ്ച ഉച്ചയോടെ ഹാച്ചുകള് വീണ്ടും തുറന്നു, നാസയുടെ കണക്കനുസരിച്ച് പേടകത്തിലെ താപനിലയും മര്‍ദ്ദവും എല്ലാം ഇപ്പോള്‍ സാധാരണമാണ്. സ്റ്റേഷന് ക്രൂ അതിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും യുഎസ് ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക