സാവോ പോളോ: അമ്മയുടെ എംആർഐ സ്കാനിങ്ങിനു തോക്ക് ഒളിപ്പിച്ചുകൊണ്ടുപോയ അഭിഭാഷകൻ കാന്തികശക്തിയാൽ വെടിയുതിർന്നു മരിച്ചു. സ്കാനിങ് മുറിയിൽ പ്രവേശിക്കും മുൻപ് ലോഹവസ്തുക്കളെല്ലാം മാറ്റിവയ്ക്കണമെന്ന നിർദേശം അവഗണിച്ച ലീൻഡ്രോ മത്യാസ് ഡി നോവസി (40)നാണു വെടിയേറ്റത്.
ജനുവരി 18നു സാവോ പോളോയിലാണു സംഭവം. സ്കാനർ പ്രവർത്തിച്ചപ്പോൾ അതിന്റെ കാന്തികശക്തിയാൽ അഭിഭാഷകന്റെ ബെൽറ്റിൽ ധരിച്ചിരുന്ന തോക്കിന്റെ കാഞ്ചി അമർന്നു നിറയൊഴിയുകയായിരുന്നു.
തോക്ക് ലൈസൻസ് ഉദാരമാക്കുന്നതിന്റെ വക്താവായിരുന്ന ലീൻഡ്രോ തോക്കുകൾ വാങ്ങിക്കൂട്ടാനും കൊണ്ടുനടക്കാനും ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക