ടെല്‍അവീവ്: തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍ പുറത്ത്. ലോകമെമ്പാടുമുള്ള 30 തെരഞ്ഞെടുപ്പുകളില്‍ ഹാക്കിംഗ് ഉപയോഗിച്ച് കൃത്രിമം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കാരനായ മുന്‍ ഇസ്രായേലി സ്പെഷ്യല്‍ ഫോഴ്സ് ഓപ്പറേറ്ററായ തല്‍ ഹനാന്റെ കീഴിലുള്ള ഇസ്രായേലി സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ദൃശ്യങ്ങളുടെയും ചോര്‍ന്ന രേഖകളുടെയും അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വെളിച്ചത്തുവന്നത്. അന്വേഷണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു.
‘ടീം ജോര്‍ജ്ജ്’ എന്ന രഹസ്യനാമത്തിലാണ് ഹനാനും സംഘവും പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പ്രചാരണ വേളയില്‍ രഹസ്യാന്വേഷണ ഏജന്‍സികളിലേക്കും സ്വകാര്യ കമ്പനികളിലേക്കും അദ്ദേഹം തന്റെ സേവനം വ്യാപിപ്പിക്കുകയായിരുന്നു.
ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ സംഘം പ്രവര്‍ത്തിച്ചു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റ് മണി വാലറ്റുകളും പോലുള്ള തന്ത്രപ്രധാനമായ വിശദാംശങ്ങളുള്ള മറ്റ് അക്കൗണ്ടുകളെക്കുറിച്ചും ഹനാനും സംഘവും ചോര്‍ത്തി.
2022 ജൂലൈ മുതല്‍ ഡിസംബറിനു ഇടയില്‍ നടന്ന ഹനാന്റെ ടീം അംഗങ്ങളുമായുള്ള മീറ്റിംഗുകളില്‍ കണ്‍സള്‍ട്ടന്റുമാരായി നടിച്ച് രഹസ്യമായി പങ്കെടുത്ത പത്രപ്രവര്‍ത്തകരാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.
ഒരു സംഭാഷണത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ആഫ്രിക്കയിലെ ഒരു തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഹനാന് വെളിപ്പെടുത്തി. ഞങ്ങള്‍ക്ക് ഗ്രീസില്‍ ഒരു ടീമും എമിറേറ്റ്സില്‍ ഒരു ടീമും ഉണ്ട്.ഞങ്ങള്‍ ഏറ്റെടുത്ത 33 പ്രസിഡന്‍ഷ്യല്‍ ലെവല്‍ കാമ്പെയ്നുകളില്‍ 27 എണ്ണം വിജയിച്ചു. ഹനാന് നടത്തിയ ഏറ്റവും തകര്‍പ്പന്‍ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു.
ഇത് മാത്രമല്ല, യുഎസിലെ രണ്ട് പ്രധാന പദ്ധതികളില്‍ താന്‍ പങ്കാളിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, എന്നാല്‍ യുഎസ് രാഷ്ട്രീയത്തില്‍ നേരിട്ട് ഏര്‍പ്പെടുന്നില്ലെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായുള്ള ടീം ജോര്‍ജിന്റെ ഈ അവകാശവാദങ്ങളെല്ലാം സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക