സൗത്ത് കരോലിന: മുന്‍ സോവിയറ്റ് യൂണിയനെപ്പോലെ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തില്‍ അവസാനിക്കുമെന്ന് ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി ഹേലി രംഗത്തെത്തിയത്.
51 കാരിയായ ഹേലി സൗത്ത് കരോലിനയുടെ ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറുമാണ്. അമേരിക്കയിലെ സായുധ സേന എന്നത്തേക്കാളും ശക്തവും കൂടുതല്‍ കഴിവുള്ളതുമായിരിക്കും.ശക്തമായ ഒരു സൈന്യം യുദ്ധങ്ങള്‍ ആരംഭിക്കുന്നില്ല. ശക്തമായ സൈന്യം യുദ്ധങ്ങളെ തടയുന്നു! തീരദേശ നഗരമായ സൗത്ത് കരോലിനയില്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇസ്രായേല്‍ മുതല്‍ ഉക്രെയ്ന് വരെയുള്ള സഖ്യകക്ഷികളോടൊപ്പം ഞങ്ങള്‍ നില്‍ക്കുകയും ഇറാനിലെയും റഷ്യയിലെയും ശത്രുക്കളെ നേരിടുകയും ചെയ്യും. അതിനുമുമ്പ് സോവിയറ്റ് യൂണിയനെപ്പോലെ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തില്‍ അവസാനിക്കും! 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അവര്‍ പറഞ്ഞു.
വൈറ്റ് ഹൗസിലേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച 76 കാരനായ ഡൊണാള്‍ഡ് ട്രംപിനെതിരായ മത്സരത്തില്‍ ചേരുന്ന ആദ്യ മത്സരാര്‍ത്ഥിയാണ് ഹേലി.
നമ്മുക്ക് എല്ലാവരില്‍ നിന്നും സമാനതകളില്ലാത്ത പ്രതിബദ്ധത ആവശ്യമാണ്. അതിന് വിശ്വാസവും നിലവിലുള്ള അവസ്ഥയെ മറികടക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയക്കാരെ വിശ്വസിച്ചാല്‍ 21-ാം നൂറ്റാണ്ടിലെ പോരാട്ടത്തില്‍ അമേരിക്ക വിജയിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദുര്‍ബലമായ നേതൃത്വത്തെ ലക്ഷ്യംവച്ച് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക