കാനഡ: മുന്‍ ഐസിസ് അംഗങ്ങളുടെ കാനഡയിലേക്കുള്ള മടങ്ങിവരവില്‍ അസ്വസ്ഥരായിരിക്കുകയാണ് കാനഡിലേക്ക് കുടിയേറിയ യസീദികള്. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും പല രാജ്യങ്ങളും മുന്‍ ഐസിസ് പോരാളികളെയും അംഗങ്ങളെയും തിരിച്ചയക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാനഡ പോലുള്ള രാജ്യങ്ങള്‍ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്.സിബിസി ജേണലിസ്റ്റ് ഡാരന്‍ മേജര്‍ പറയുന്നതനുസരിച്ച് ജനുവരി 19 ന്, കനേഡിയന്‍ സര്‍ക്കാര്‍ ആറ് സ്ത്രീകളെയും പതിമൂന്ന് കുട്ടികളെയും തിരിച്ചയക്കാന്‍ സമ്മതിച്ചു.
മുന്‍ ഭീകരരെ കാനഡയിലേക്ക് തിരിച്ചയക്കാനുള്ള നീക്കം ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരമായ അക്രമത്തെ അതിജീവിച്ച് അഭയാര്‍ത്ഥികളായി കാനഡയിലേക്ക് പലായനം ചെയ്തവരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.’ഐഎസ്ഐഎസ് ആക്രമണത്തെ അതിജീവിച്ചവര്‍ പറയുന്നത് കോടതി ഉത്തരവ് ഭയവും ഉത്കണ്ഠയുളവാക്കുന്നുവെന്നാണ്.
‘വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ എന്റെ ശരീരത്തില്‍ നിന്ന് ശക്തി വിട്ടുപോകുന്നതായി എനിക്ക് തോന്നി,’ മുന്‍ ഐസിസ് അംഗങ്ങളുടെ കാനഡയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള അഭിമുഖത്തില്‍ ഹുദ ഇല്യാസ് അല്‍ഹമദ് സിബിസി ന്യൂസിനോട് പറഞ്ഞു. കാനഡയിലേക്ക് പോയ യസീദികളില്‍ ജീവിച്ചിരിക്കുന്ന ആയിരക്കണക്കിന് അംഗങ്ങളില്‍ ഒരാളാണ് അല്‍ഹമദ്. വര്‍ഷങ്ങളോളം ഐസിസ് അടിമയായി ജീവിക്കേണ്ടി വന്നിരുന്നു ഈ യുവതിക്ക്.
‘ഒരു വശത്ത് ഞങ്ങളെ സംരക്ഷിക്കുമെന്നും ഞങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു, മറുവശത്ത് ഞങ്ങളെ ലൈംഗികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് അവര്‍ അതേ പ്രവേശനം വാഗ്ദാനം ചെയ്യുന്നു,’ അല്‍ഹമദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക