ന്യൂഡല്‍ഹി: നിക്കി യാദവിനെ കൊലപ്പെടുത്താന്‍ മകനെ സഹായിച്ചതിന് പിതാവിനെ അറസ്റ്റ് ചെയ്തു. 23 കാരിയായ നിക്കി യാദവിനെ പങ്കാളിയായ സഹില്‍ ഗെഹ്ലോട്ട് ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു റെസ്റ്റോറന്റിലെ ഫ്രിഡ്ജില്‍ മൃതദേഹം ഒളിപ്പിച്ചു.
രാജ്യത്ത് പലരും വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ ചൊവ്വാഴ്ചയാണ് നിക്കി യാദവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. സാഹില്‍ ഗെലോട്ടിന്റെ പിതാവിനൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായിച്ച മറ്റ് മൂന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹിലിന്റെ ലിവിങ് ടുഗെതര്‍ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹില്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്. അതിലൊരാള്‍ സഹില്‍ ഗെലോട്ടിന്റെ പിതാവാണ്. പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ യാദവ് പറഞ്ഞു.
സഹിലും നിക്കിയും 2020 ഒക്ടോബറില്‍ നോയിഡയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതായി പൊലീസ് അറിയിച്ചിരുന്നു. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അംഗീകരിച്ചില്ല. അവര്‍ സഹിലിനെ വേറൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. പങ്കാളിയുടെ വിവാഹം വേറൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്.
ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹില്‍ തന്റെ വിവാഹ ആലോചനകള്‍ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. കൃത്യം നടന്ന ദിവസം നിക്കി യാദവ് വാടകവീട്ടില്‍ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 9ലെ ഈ വീഡിയോയില്‍ നിക്കി തനിച്ചാണ് ഉള്ളത്. അതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് നിക്കി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക