അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഭൂകമ്പമുണ്ടായി 11 ദിവസത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൂന്ന് പേരെ കൂടി ജീവനോടെ പുറത്തെടുത്തു.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും 40 ലധികം തുടര്‍ചലനങ്ങളിലും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നിലംപരിശായി. 45,000-ത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്.
നിരവധി അന്താരാഷ്ട്ര റെസ്ക്യൂ ടീമുകള്‍ ഭൂകമ്പ മേഖലയില്‍ നിന്നും തിരികെ പോയിട്ടുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിച്ച് നിരവധി പേരെയാണ് ഇപ്പോഴും അവശിഷ്ടങ്ങളില്‍ നിന്ന് ജീവനോടെ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക