സിറിയ: സിറിയയില്‍ ഐഎസ് നേതാവിനെ കൊലപ്പെടുത്തിയ ഹെലികോപ്റ്റര്‍ റെയ്ഡിനിടെ സ്ഫോടനം. സംഭവത്തില്‍ നാല് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി വടക്കുകിഴക്കന്‍ സിറിയയില്‍ ഹെലികോപ്റ്റര്‍ റെയ്ഡിനിടെയാണ് സ്ഫോടനം ഉണ്ടായത്. ദൗത്യത്തില്‍ കൊല്ലപ്പെട്ട ഒരു മുതിര്‍ന്ന ഐസിസ് നേതാവാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ രാത്രി വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസിന്റെയും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെയും പങ്കാളിത്തത്തോടെ നടത്തിയ ഹെലികോപ്റ്റര്‍ റെയ്ഡിനിടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നാല് യുഎസ് സൈനികര്‍ക്കും ഒരു നായയ്ക്കും പരിക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
പരിക്കേറ്റ യുഎസ് സര്‍വീസ് അംഗങ്ങളും നായയും ഇറാഖിലെ യുഎസ് മെഡിക്കല്‍ സ്ഥാപനത്തില്‍ ചികിത്സയിലാണ്. പ്രസ്താവനയില്‍ പറയുന്നു. കിഴക്കന്‍ സിറിയയിലെ തീവ്രവാദ ശൃംഖലയുടെ മേല്‍നോട്ടം വഹിക്കുന്നതായി സെന്റ്കോം വിശേഷിപ്പിച്ച ഹംസ അല്‍-ഹോംസിയെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഇയാളെ സൈന്യം കൊലപ്പെടുത്തി.
കൊല്ലപ്പെടും മുമ്പ് ഹംസ അല്‍-ഹോംസി സിറിയയിലെ ദേര്‍ എസ്-സോറിനടുത്ത് നടത്തിയ സ്ഫോടനത്തിലാണ് യുഎസ് സൈനികര്‍ക്കും നായയ്ക്കും പരിക്കേറ്റതെന്ന് സെന്റ്കോം വക്താവ് കേണല്‍ ജോ ബുക്കിനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക