കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന്. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. ഇതുമായി ബന്ധപ്പെട്ട് സുബിയുടെ കുടുംബത്തിന്റെ തീരുമാനം രമേഷ് പിഷാരടിയാണ് കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
“15 ദിവസമായി ആശുപത്രിയിലായിരുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്ബോഴേക്ക് വൈകുന്നേരമാവും. നിലവിലെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം വീട്ടിലെത്തിച്ച് വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേഷ് പിഷാരടി വ്യക്തമാക്കി.
അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗൗരവം അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബി ഇന്നലെ രാവിലെയാണ് കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.
രമേഷ് പിഷാരടി, ധര്മജന് ബോല്‍ഗാട്ടി, സാജന് പള്ളുരുത്തി എന്നിവരുടെ സംഘത്തിലെ സ്ത്രീ സാന്നിധ്യമായാണ് സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയായത്. കേരളത്തിലുടനീളവും പല വിദേശ രാജ്യങ്ങളിലെയും മലയാളി വേദികളിലും സുബി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക