ജിദ്ദ: ഉംറ തീർഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ മക്ക ഹറമിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. പ്രവേശനം, പുറത്തുകടക്കൽ, സഞ്ചാരം, തിരക്കൊഴിവാക്കൽ എന്നിവയിൽ പരിശീലനം ലഭിച്ച 420 ലധികം ഫീൽഡ് സ്റ്റാഫുകളെ ഇരുഹറം കാര്യാലയം ക്രൗഡ് മാനേജ്മെന്റിന് കീഴിൽ ഒരുക്കിയിട്ടുണ്ട്.
നമസ്കാര വേളയിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ആളുകളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് തിരിച്ചുവിടും. ക്രൗഡ് മാനേജ്മെന്റ് സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൗഡ് മാനേജ്മെന്റ് ഓഫീസ് മേധാവി എഞ്ചിനീയർ റയാൻ ബിൻ അബ്ദുൽ കരീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക