വിജയ്നഗർ : മസ്കുലർ ഡിസ്ട്രോഫി ബാധിച്ച 24 കാരനായ യുവാവ് ബി.കോം ബിരുദം പൂർത്തിയാക്കി ആമസോൺ ഇന്ത്യയിൽ പ്രോസസ്സിംഗ് അസോസിയേറ്റ് ജോലിയിൽ പ്രവേശിച്ചു.
വിജയനഗർ ചീപ്പുരുപ്പള്ളിയിലെ അമൃത് റാവു എന്ന യുവാവാണ് പ്രതിസന്ധികൾ മറന്ന് ജോലിയിൽ പ്രവേശിച്ചത്. രണ്ടാം വയസ്സിലാണ് പേശീ സംബന്ധമായ അസുഖം അമൃതിനെ ബാധിക്കുന്നത്. തുടർന്ന് രക്ഷിതാക്കൾ വിവിധ ആശുപത്രിയിലെത്തിച്ച് ചികിത്സാ നൽകിയപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. എന്നാൽ അതിലൊന്നും നിരാശനാകാൻ പിതാവ് സുരു ശ്രീനിവാസ റാവു തയ്യാറായില്ല
നിരാശപ്പെടാതെ, തന്റെ ശോഭനമായ ഭാവി ഉറപ്പാക്കാൻ പിതാവ് റാവു ചീപ്പുരുപള്ളിയിലെ സ്കൂളിൽ ചേർത്തു
സഹോദരൻ യശ്വന്ത് എടുത്തും, സൈക്കിൾ ഉപയോഗിച്ചുമാണ് അമൃതിനെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ നിന്ന് 9.1 ജിപിഎ നേടി എസ്.എൽ.സി യും പാസായി. ഇതിനിടയിൽ കാൽവിരൽകൊണ്ട് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനും പഠിച്ച അമൃത് വിധിയെ തോൽപ്പിച്ചു കൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക