കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇന്ന് ഒരേ വേദിയില്‍ എത്തും . തെക്കന്‍ തിരുവിതാംകൂറില്‍ ഉയര്‍ന്ന മേല്‍മുണ്ട് കലാപത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനമാണ് വേദി .
മതനിരപേക്ഷ പുരോഗമന മുന്നണി സംഘടിപ്പിക്കുന്ന സമ്മേളനം വൈകിട്ട് നാഗരാജ സ്റ്റേഡിയത്തിലാണ് നടക്കുക.
സ്വാതന്ത്ര്യപൂർവ്വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നാണ് തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട മേല്‍മുണ്ട് കലാപം.’ഊഴിയ വേല ചെയ്യില്ല, തോള് ശീല ഞങ്ങള്‍ക്ക് അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയിലെ കല്ക്കുളത്ത് 1822ല്‍ പൊട്ടിപ്പുറപ്പെട്ട കലാപം തിരുവനന്തപുരത്ത് ബാലരാമപുരം വരെ വ്യാപിച്ചു.
വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭം 1859-ലാണ് വിജയം കണ്ടത്. കലാപത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മതനിരപേക്ഷ പുരോഗമന മുന്നണി സംഘടിപ്പിക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ആണ് മുഖ്യപ്രഭാഷകന്‍. ഇന്ന് വൈകിട്ട് നാഗര്‍കോവിലിലെ നാഗരാജ സ്റ്റേഡിയത്തിലാണ് മഹാസമ്മേളനം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക