ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസ് കിരീടം നേടുമെന്ന് പ്രേക്ഷകർ വിധിയെഴുതിയിരുന്നെങ്കിലും 100 ദിവസം തികയ്ക്കാൻ റോബിന് സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ ഷോയിൽ പുറത്താക്കുകയായിരുന്നു.
ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായ ദിയ സന റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിയ സനയുടെ വിമർശനം. പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയെന്നാണ് ദിയ സന റോബിനെ വിശേഷിപ്പിക്കുന്നത്. ഒരാളെ മാത്രമല്ല മാത്രമല്ല ബിഗ് ബോസിൽ പോകുന്നതിന് മുൻപ് വേറൊരു പെൺകുട്ടിയേയും റോബിൻ മാനസികമായി തളർത്തിയിട്ടുണ്ടെന്നും ദിയ സന ആരോപിക്കുന്നു.
ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തിൽ സൈകോകൾ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡറിന്റെ ഉൾട്ട പുതിയ വേർഷൻ ആണ്.. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ..
പറഞ്ഞു വന്നത് റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു… ഇയാളുടെ ട്രീറ്റ്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ പോസ്റ്റിനടിയിൽ റിപ്പോർട്ടും ചെയ്യണം..
കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികൾ സമൂഹമാധ്യമങ്ങളിൽ കാണുന്നു.. ടോക്സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തിവരുന്നു… ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്…
അയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു… എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം… എന്നെ ബുള്ളിങ് ചെയ്യാൻ വന്നാൽ എനിക്ക് ലതാണ് അത്രന്നെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക