പ്രളയം കഴിഞ്ഞപ്പോൾ തന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് നടൻ ടോവിനോ തോമസ്. ആ വിളി തന്നെ വളരെയധികം വേദനിപ്പിച്ചെന്നും നടൻ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന “2018 എവരി വണ്‍ ഈസ് ഹീറോ” എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
വേനലിന്റെ ചൂടേറുമ്പോൾ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയാം
ഏറെ നാളത്തെ ചിത്രീകരണത്തിന് ശേഷമാണ് വൻ താരനിര അണിനിരക്കുന്ന ചിത്രം എത്തുന്നത്. 2018 ലെ പ്രളയ ദിവസങ്ങളെ വീണ്ടും സ്ക്രീനില്‍ എത്തിക്കുകയാണ് ചിത്രം. ചിത്രത്തോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് തനിയ്ക്കുണ്ടായ വേദനയെ പറ്റി ടോവിനോ പ്രതികരിച്ചത്.
72-ാം വയസിൽ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു തിരക്കഥാകൃത്ത് എസ് എൻ സ്വാമി
പ്രളയസമയത്ത് താൻ നടത്തിയത് പിആർ വർക്കുകൾ ആണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നു. ഈ ചിത്രത്തിന്റെ ഭാഗമാകാൻ ജൂഡ് വിളിച്ചപ്പോഴും താൻ തയ്യാറല്ലായിരുന്നുവെന്നും പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു.
”ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്. പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നു. പ്രളയം കഴിഞ്ഞപ്പോൾ എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ടോവിനോ ചോദിക്കുന്നു”
പ്രതികരിക്കാൻ ഇവിടെ എഴുതുക