നാല് വയസുള്ള മകളുടെ മുന്നിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശിയായ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏലംകുളം പൂത്രോടി കുഞ്ഞലവി (കുഞ്ഞാണി)യുടെ മകൾ ഫാത്തിമ ഫഹ്ന (30)യെയാണ് ഭർത്താവ് നാല് വയസുള്ള മകളുടെ മുന്നിലിട്ട് കഴുത്ത് ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.
കൈകാലുകൾ പുതപ്പ് കൊണ്ട് ബന്ധിച്ച ശേഷം തുണികൊണ്ട് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. രാത്രി ഭക്ഷണത്തിനായി മാതാവ് നഫീസ വിളിക്കാൻ വന്നപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പോലിസ് നിർദേശ പ്രകാരം ഫാത്തിമയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു.
കൃത്യം നടത്തിയ ശേഷം ഫാത്തിമയുടെ ആഭരണങ്ങൾ കൈക്കലാക്കിയ റഫീഖ് പുലർച്ചെ 3 മണിയോടെ ഓട്ടോയിൽ പെരിന്തൽമണ്ണയിലും പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ മണ്ണാർക്കാട്ടെ വട്ടമ്പലത്തെ വീട്ടിലും എത്തി. മണ്ണാർക്കാട് പോലീസിന്റെ സഹായത്തോടെയാണ് പെരിന്തൽമണ്ണ പോലീസ് റഫീഖിനെ കസ്റ്റഡിയിൽ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക