കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അടൂർ പ്രകാശ് എംപിയാണ് സംസ്ഥാന സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 2018ൽ വേതന പാക്കേജ് നിർണയിച്ചപ്പോൾ ഒരു കൊല്ലത്തിനുശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തി പുനർനിർണയിക്കാം എന്നാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഉറപ്പ് നൽകിയത്. എങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഎഫ്എസ്എ ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യം വാതിൽപ്പടി വിതരണം നടത്തുമ്പോൾ 300 മുതൽ 500 കിലോ വീതം തൂക്കാൻ പറ്റുന്നതും പ്രിന്റ് വരുന്നതുമായ തുലാസ് ആവശ്യമാണ്. റേഷൻ വ്യാപാരികളുടെ വേതനത്തിൽ നിന്ന് റേഷൻ സാധനങ്ങളുടെ വില ഈടാക്കുന്ന രീതി തുടരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക