ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ രാഷ്ട്രപതിയെ കണ്ട എൻസിആർ ക്രിസ്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധിസംഘത്തിജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ രാഷ്ട്രപതിയെ കണ്ട എൻസിആർ ക്രിസ്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധിസംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.എ റഹീമിന്റെ വിമർശനം.ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.എ റഹീമിന്റെ വിമർശനം. കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യാനിയ്ക്ക് വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോരയാണ് എന്ന് ആരും മറക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
റഹീമിന്റെ കുറിപ്പ്
വിഷുവിന് തന്നെ നടന്ന മറ്റൊരു സന്ദർശനത്തെ കുറിച്ചു….
കേരളത്തിൽ വിഷുവിന് ക്രൈസ്തവ പുരോഹിതരെ സൽക്കരിക്കുന്ന ബിജെപിയുടെ നാടകം നടക്കുമ്പോൾ,ഡൽഹിയിൽ, ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം യാചിച്ചു രാഷ്ട്രപതിയെക്കാണാൻ കാത്തുനിൽക്കുകയായിരുന്നു ഒരു സംഘം ക്രൈസ്തവ പുരോഹിതർ.
പല്ലുകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ കണക്കുമായി റൈസാന കുന്നുകയറുന്ന ക്രൈസ്തവ പുരോഹിതർ മോദി ഭരിക്കുന്ന ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.
രാഷ്ട്രപതി തങ്ങളെ ക്ഷമാപൂർവ്വം കേട്ടെന്നും ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തിയെന്നും സന്ദർശനത്തിന് ശേഷം ഡൽഹി എൻസിആർ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പാർലമെന്റിന് മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിക്കാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയത്
കാൽലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളും പുരോഹിതരുമായിരുന്നു.ഈ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഇന്ന് ക്രിസ്ത്യൻ പ്രതിനിധിസംഘം രാഷ്ട്രപതിയെ കണ്ടത്. കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യാനിയ്ക്ക് വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോരയാണ് എന്ന് ആരുംറക്കരുത്. വോട്ടിനു വേണ്ടി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അരമനകളിൽ എത്തി ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകം മാത്രമാണ്. ടിവി സ്ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്. അതിജീവനത്തിനായി രാജ്യത്തെ ക്രൈസ്തവ സഭാപുരോഹിതരും വിശ്വാസികളും നടത്തുന്ന പോരാട്ടങ്ങൾക്ക് ഹൃദയം നിറഞ്ഞ ഐക്യദാർഢ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക